Showing posts with label നിരൂപണം. Show all posts
Showing posts with label നിരൂപണം. Show all posts

Wednesday, October 10, 2012

പുസ്തകവിചാരം : മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ )


"ഫേസ്ബുക്ക്" എന്ന നോവല്‍ 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ്‌ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.

ഫേസ്ബുക്ക് - നോവല്‍ - മധുപാല്‍


അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?

നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Thursday, August 30, 2012

റണ്‍ ബേബി റണ്‍ - ഒരു നല്ല എന്റര്‍ടെയിനര്‍ ചിത്രം



ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ഓണച്ചിത്രം - റണ്‍ ബേബി റണ്‍ - ഇന്ന് ഈ മനോഹരമായ തിരുവോണ ദിവസം തീയേറ്ററില്‍ എത്തി. "സീനിയേഴ്സ്" എന്ന മുഴുനീള തമാശ ചിത്രത്തിന്‍റെ കഥ എഴുതിയ സച്ചി-സേതു ടീമിലെ സച്ചിയുടെതാണ് കഥ.

ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ ചിത്രം ആയതിനാല്‍ പതിവ് "ഹീറോയിസം", "ഒറ്റയടിക്ക് മുപ്പതു പേരെ വീഴ്ത്തല്‍" മുതലായ നമ്പരുകള്‍ ഉണ്ടാകുമെന്ന് ഓര്‍ത്താണ് ആദ്യമേ പോകണ്ടാന്നു കരുതിയത്‌ . ആരെങ്കിലുമൊക്കെ പോയി കണ്ടിട്ട് വന്നു റിവ്യൂ പറഞ്ഞിട്ട് പോയാല്‍ മതിയല്ലോ. മാത്രവുമല്ല, ഇപ്പൊ വന്ന "താപ്പാന"യും "മരുമകനും" ഒക്കെ അത്ര പോരാ എന്നും കേട്ടിരുന്നു.

Thursday, June 21, 2012

വടക്കുനോക്കിയന്ത്രം റീമേക്ക് - ക്യാമറ, സംവിധാനം: അമല്‍ നീരദ്.

(മുന്‍കുറിപ്പ്: ഇതൊരു റീമേക്ക് തിരക്കഥ ആണ്. "ബിഗ്‌-ബി", "സാഗര്‍ ഏലിയാസ് ജാക്കി", "അന്‍വര്‍", "ബാച്ചിലര്‍ പാര്‍ടി" മുതലായ ചിത്രങ്ങളുടെ അതെ ശൈലിയില്‍ തന്നെ ഈ തിരക്കഥ മനസ്സില്‍ കണ്ടു സ്ലോ..ഓ..ഓ..മോഷനില് വാ..വാ..വാ...വാവാ..വാ..യിക്കുക! എന്നാലെ സംവിധാ..ധാധാധാധാ....യാകാന്‍ ഉദ്ദേശിച്ച ആ ഒരു "ഫീ..ഫീ..ഈ..ഈ..ഈഈഈ...ല്" കിട്ടുള്ളൂ.)

--- സീന്‍ ഒന്ന് ---

സമയം ഉച്ചനേരം.
വീടിനു പുറകുവശം.
സീനില്‍ : തളത്തില്‍ ദിനേശന്‍, ശോഭ.

(ശോഭ തുണി അലക്കുന്നു. ക്യാമറ നേരെ കട്ട്‌ ചെയ്തു ശോഭയുടെ മുന്നില്‍. ശോഭ ഒരു ഷര്‍ട്ട് എടുത്തു കുടയുന്നു. ഷര്‍ട്ട് മുകളിലേക്ക് സ്ലോ...ഓ..ഓ..ഓ..മോഷനില്‍ പോകുന്നു... ഷര്‍ട്ട് മുകളിലെത്താന്‍ രണ്ടു മിനിറ്റ്. പെട്ടെന്ന് ഷര്‍ട്ട് സ്പീഡില്‍ ഉലഞ്ഞു.. ടപ്പ്..! വീണ്ടും സ്ലോമോഷനില്‍ താഴേക്ക്... വെള്ളത്തിന്‍റെ തുള്ളികള്‍ ചിതര്‍ .. ര്‍ ര്‍ ര്‍ ര്‍ ര്‍ .. റി തെറിക്കുന്നതു കാണാം. ഓരോ തുള്ളിയും ഫ്രെയിമില്‍ നിന്ന് എണ്ണിഎടുക്കാം. ഒരു മൂന്നു മിനിറ്റ് കൂടി വെള്ളത്തുള്ളികള്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ഇഴഞ്ഞശേഷം ഒരു മിന്നല്‍ പോലെ ഒറ്റ. നിമി. കൊ. അപ്ര.)

(പുറകിലെ വാഴത്തോട്ടത്തില്‍ ശോഭയുടെ ഭര്‍ത്താവ് തളത്തില്‍ ദിനേശന്‍ ... പ്രസ്സില്‍ നിന്നും ഓ..ഓ..ഓ..ഓ...ഓ..ഓ..ഓ..ഓടി വരുകയാണ്. ക്യാമറ വാഴകള്‍ക്കിടയിലൂടെ ദിനേശന് സമാന്തരമായി ട്രോളിയില്‍ ഇഴയുന്നു... ദിനേശന്റെ കാലുകള്‍ തറയില്‍ നിന്നും പൊങ്ങിയാല്‍ പിന്നെ ദിനേശന്‍ സ്ലോ..ഓ..ഓ..ഓ..മോഷനില്‍ ആണ്... വീണ്ടും കാലുകള്‍ തറയില്‍ എത്താന്‍ മിനിമം അഞ്ചു മിനിറ്റ് എങ്കിലും വേണം. അതിനിടെ ക്യാമറ ദിനേശന്റെ മുഖത്ത് നിന്നും ഊര്‍ന്നുവീഴുന്ന രണ്ടു വിയര്‍പ്പ്തുള്ളികള്‍ അള്‍ട്രാ സൂം ചെയ്തു കാണിക്കുന്നു. ദിനേശന്‍ തറയില്‍ കാല്‍ വെക്കുമ്പോള്‍ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ്‌ ചെയ്യുന്നതുപോലെ പൊടി പാറുന്നത് സ്ലോമോഷനില്‍ കാണിക്കുന്നു...)

-- (ഇതുവരെ കാണിക്കാന്‍ പതിനഞ്ചു മിനിറ്റ്)

ശോഭയെ അടുത്തേക്ക്‌ വിളിച്ചിട്ട് തളത്തില്‍ ദിനേശന്‍: "ശോ..ശോ..ശോഭേ, എനിക്ക്..ക്ക്..ക്ക്.. ഒരുപാട് തമാ..ആ..ആ..ആ..ആ..ആ..ശകള്‍ പറയാനറിയാം. ഇപ്പൊ പ്രസ്സി..സ്സിസ്സിസ്സി..സ്സിസ്സി..സ്സിസ്സി..സ്സില് വെച്ചു തോന്നിയ ഒരെണ്ണ..ണ്ണ..ണ്ണണ്ണണ്ണം പറയാം!"

"ഹോട്ട..ട്ട..ട്ട..ട്ട..ലാണെന്ന് കരുതി ബാ..ബാര്‍ബര്‍ ഷോപ്പി..പ്പി...പ്പിപ്പിപ്പിപ്പി...ല് കയറിയ വൃ..വൃ..വൃ..വൃദ്ധന്‍ - എന്തൊക്കെയുണ്ട്..ണ്ട്..ണ്ട്....ണ്ട്ണ്ട്ണ്ട്ണ്ട്???"
"അപ്പൊ..പ്പോ..പ്പോ..പ്പോള്‍ ബാര്‍ബര്‍ - കട്ടി..ട്ടി..ട്ടി..ട്ടിട്ടിട്ടിട്ടിട്ടിട്ടിംഗും ഷേവിങ്ങും..."
"അപ്പൊ..പ്പോ..പ്പോ...പ്പോ..പ്പോള്‍ വൃ..വൃ..വൃദ്ധന്‍ - എന്നാല്‍ രണ്ടു..ണ്ടുണ്ടുണ്ടുണ്ടുണ്ടുണ്ടു...ണ്ടും ഓരോ പ്ലേറ്റ് പോര..ട്ടെട്ടെട്ടെട്ടെട്ടെട്ടെട്ടെ!!!!"

"ഹാ.ഹാ...ഹാ...ഹാഹാഹാഹാ...ഹാ... ഹാ...!!"

(ശോഭയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ല)

ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചമ്മലോടെ) : "ആഹ്.. ശോഭ...ഭ..ഭ..ഭക്ക് തമാശ ശരിക്ക് അങ്ങ..ങ്ങങ്ങങ്ങങ്ങങ്ങട് മനസി..സി..സില്ലാ അല്ലെ?"

(ബാക്ക്ഗ്രൌണ്ടില്‍ പാട്ട് കേള്‍ക്കുന്നു: "കറുത്ത..ത്ത..ത്ത...ത്തത്തത്തത്ത പെണ്ണെ... കരിങ്കുഴലീ..ലീ..ലീ..ലീ..ലീ.. നിനക്കൊരുത്തന്‍ കിഴ..ഴഴഴഴ..ക്കുദിച്ചു..")

ശോഭ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "ദിനേശേ..ട്ടാട്ടാ... പ്രകാ..ശ..ശശശ..ന്‍ നന്നായി പാ..ആ..ആ..ആടും.. എന്തൊരു രസ..സ..സസസസ..മാണെന്നോ കേള്‍ക്കാന്‍!"

ദിനേശന്‍ (സ്ലോ..ഓ..ഓ..ഓ..മോഷന്‍ ദേഷ്യത്തോടെ) : "ഓ ഞങ്ങള് കുടുംബത്തോടെ..ടെ..ടെടെടെടെ പാട്ടുകാരാ..രാരാരാണ്... എന്‍റെ അച്ഛ..ച്ഛച്ഛച്ഛച്ഛച്ഛച്ഛച്ഛന്‍ പാടും, ഞാനും പാടും, കുറ..റ..റ..ച്ചൊക്കെ അവനും പാടും"

ശോഭ (വീണ്ടും സ്ലോ..ഓ..ഓ..ഓ..മോഷന്‍ ചിരിയോടെ) : "അതിനു..നു..നു..നു ദിനേശേട്ടന്‍ ബാത്രൂ..ത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂത്രൂമില് പോലും പാടു..ടുടുടു..ടുന്നത് ഞാന്‍ കേട്ടിട്ടില്ലല്ലോ?"

(ചമ്മി നില്‍ക്കുന്ന ദിനേശന്റെ മുഖത്തേക്ക് ബഹിരാകാശത്ത് നിന്നും ക്യാമറ സൂം ചെയ്യുന്നു.)

 

--- സീന്‍ രണ്ട് ---

വീടിനു മുന്‍വശം.
സീനില്‍: തളത്തില്‍ ദിനേശന്‍, പ്രകാശന്‍.

(തറയില്‍ എന്തോ കത്തുന്നു. തീ ആളി ആളിപ്പറക്കുന്നു... ക്യാമറ മുകളില്‍ നിന്നും തീയിലേക്ക് ഇറങ്ങിവരുന്നു. തീ ജ്വാലകള്‍ സ്ലോ..ഓ.ഓ..ഓ..മോ..ഷനില്‍ ഉയര്‍ന്നു കത്തുന്നു. തീയുടെ ഉള്ളില്‍ നിന്നും ക്യാമറ പുറത്തേക്ക് കടക്കുമ്പോള്‍ പ്രകാശന്റെ മുഖം കാണാം. ക്യാമറ നേരെ സൂം-ഔട്ട്‌ ചെയ്തു സ്ലോ-മോഷനില്‍ പുറകിലേക്ക് നീങ്ങുമ്പോള്‍ കാണുന്നത് വീടിന്‍റെ മുന്നിലിരുന്നു സ്ലോമോഷനില്‍ പറങ്കിയണ്ടി ചുടുന്ന പ്രകാശനെ ആണ്.)

(പമ്മി പമ്മി ഡബിള്‍ സ്ലോമോഷനില്‍ സീനിലേക്ക് കടന്നുവരുകയാണ് ദിനേശന്‍. മൂന്നു വ്യത്യസ്ത ക്യാമറകള്‍ ഒരേസമയം മൂന്നു വശങ്ങളില്‍ നിന്നായി ദിനേശനെ ഷൂട്ട്‌ ചെയ്യുന്നു. സ്ക്രീനില്‍ മൂന്നു ക്യാമറയില്‍ നിന്നുമുള്ള രംഗങ്ങള്‍ ഒറ്റ ഫ്രെയിമില്‍ മൂന്നു ചതുരങ്ങള്‍ക്കുള്ളില്‍ വരണം.)

ദിനേശന്‍ (അള്‍ട്രാ സ്ലോമോഷനില്‍): "നിര്‍ ര്‍ ര്‍ ര്‍ ത്തെ ടാടാടാടാടാടാടാടാ"

(പ്രസ്തുത "നിര്‍ത്തെടാ" വിളി അഞ്ചു തവണ അഞ്ച് ആങ്കിളില്‍ നിന്നും സ്ലോമോഷനില്‍ റിപ്പീറ്റ്‌ ചെയ്തു കാണിക്കുന്നു)

ദിനേശന്‍ (സ്ലോമോഷനില്‍ ദേഷ്യത്തോടെ): "നീയാരാടാ യേ.....ശുദാസോ? ആരാ.....ടാ നിന്‍റെ കരിങ്കുഴലി??? കേറി പോടാ അലവലാതീ"

(പ്രകാശന്‍ ഓടുന്നു... ക്യാമറ പുറകെ ഓടുന്നു... പ്രകാശന്റെ ഓരോ ചുവടും ക്യാമറ ഒപ്പുന്നു. ഓരോ ചുവടിലും പാറുന്ന പൊടി പ്രേക്ഷകരുടെ കണ്ണിലേക്ക്‌ വീഴുന്നു)


--- ശുഭം ---

ഈ പറഞ്ഞ രണ്ടു സീനുകള്‍ അര-മുക്കാല്‍ മണിക്കൂറില്‍ ഒതുക്കിയാല്‍ പിന്നെ അഞ്ചു മിനിറ്റ് നീളമുള്ള രണ്ടു പാട്ടുകളും ഇരുപതു മിനിറ്റ് നീളമുള്ള ആക്ഷനും ചേര്‍ത്ത് ഒരു മണിക്കൂര്‍ ആക്കാം. ഇതില്‍ ആക്ഷന് സ്കോപ്പ് ഇല്ലെന്ന് തോന്നേണ്ട. ദിനേശനും പ്രകാശനും തമ്മില്‍ ഒരു ചെറിയ കശപിശ ഉണ്ടാക്കിയാല്‍ ഒരു ആക്ഷന് സ്കോപ്പ് ആയി. പതിനഞ്ചു മിനിറ്റ് ആക്ഷന്‍ കഴിഞ്ഞ് അവര്‍ വീണ്ടും ഒന്നായിക്കോട്ടേ.

ഹാവൂ, ഇപ്പൊ ഒരു മണിക്കൂര്‍ സീന്‍ ആയി. ഇനി ബാക്കി ഒന്നര മണിക്കൂര്‍ കാണിക്കാനുള്ളത് കൂടി എഴുതണം.

Monday, April 23, 2012

22 വയസുള്ള കോട്ടയംകാരി - അത് കലക്കി...!

ഈ ഏപ്രില്‍ 22 നു ഞാനും കൂട്ടുകാരും കൂടി 22 ഫീമെയില്‍ കോട്ടയം കാണാന്‍ തീരുമാനിച്ചു. ടിക്കറ്റ്‌ നേരത്തെ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്തതുകൊണ്ട് തിരുവനന്തപുരം കൈരളിയില്‍ സീറ്റ്‌ കിട്ടി. രാവിലത്തെ ഷോ കാണാന്‍ കൈരളിയില്‍ ചെന്ന് കയറുമ്പോള്‍ വമ്പന്‍ തിരക്ക്‌. സ്ത്രീകളുടെ ക്യൂ ടിക്കറ്റ്‌ കൌണ്ടറില്‍ നിന്നും പുറത്തേക്കിറങ്ങി വളഞ്ഞു പുളഞ്ഞു തിരികെ തീയേറ്ററിന്റെ ഉള്ളില്‍ ആണ്  അവസാനിച്ചത്.

ബാല്‍ക്കണിയില്‍ ഞങ്ങള്‍ ഉള്‍പ്പെടെ വളരെ ചുരുക്കം ആണുങ്ങള്‍ മാത്രം. തൊണ്ണൂറ്റി അഞ്ചു ശതമാനവും പെണ്ണുങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രേക്ഷകര്‍. ഷോ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍  അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ആളുകളുടെ തിരക്ക് കണ്ട് "കേരളത്തില്‍ ഇത്രയധികം സ്ത്രീകള്‍ ഉണ്ടോ" എന്നുപോലും ഞാന്‍ സംശയിച്ചു!

ഇനി ചിത്രത്തെ കുറിച്ച് പറയാം.

ടെസ്സ കെ അബ്രഹാം എന്ന കോട്ടയംകാരി നേഴ്സിന്റെ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കഥയാണ് ഇതെന്നും എല്ലാവര്ക്കും ഇതിനോടകം തന്നെ അറിയാമല്ലോ, അവള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ കഥ. ചിത്രം കണ്ട് തിരികെ പോരുമ്പോള്‍ ടെസ്സ ആയിരുന്നു മനസ് നിറയെ. അത്രയും ഭംഗിയായി, പക്വമായി ചിത്രം അനുഭവപ്പെട്ടു. (ഒരുപാട് വലിയ പാരഗ്രഫ് ആയി എഴുതിയാല്‍ വായിക്കാന്‍ പ്രയാസം
ആയതുകൊണ്ട്  ഓരോരോ "പോയിന്‍റ്" ആയിട്ട് പറയാം)

സംവിധായകന്‍ ആഷിഖ്‌ അബു

  • മറ്റു മുതിര്‍ന്ന സംവിധായകര്‍ പോലും ഇതുവരെ പറയാത്ത ഇത്രയും "ഭീകരമായ" ഒരു കഥ പറയാന്‍ ഈ ചെറുപ്പത്തിലേ ആഷിഖ്‌ അബു കാണിച്ച ധൈര്യം സമ്മതിക്കണം.

  • സോഷ്യല്‍ മീഡിയ എന്നത് മാര്‍ക്കറ്റിംഗ് നടത്താന്‍ വളരെ വളരെ ശക്തമായ ഒരു മാധ്യമം ആണെന്ന് തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ നീങ്ങി. അത് കാലത്തിനനുസരിച്ചുള്ള "ബുദ്ധിയും വിവേകവും" ആണ്.


റിമ കല്ലിംഗല്‍

  • ഇത്രയും ശക്തമായ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച ധൈര്യം - അത് സമ്മതിച്ചേ പറ്റുള്ളൂ.

  • ടെസ്സയെ വളരെ വളരെ മനോഹരമായും പക്വമായും അവതരിപ്പിച്ചിരിക്കുന്നു - ഒരു നടി എന്ന നിലയില്‍ റീമയുടെ കരിയറില്‍ ഇത് എന്നും എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. സിനിമ തീര്‍ന്നാലും ടെസ്സ അബ്രഹാം മനസ് വിട്ടു പോകില്ല... അത് റീമയുടെ അഭിനയത്തിന്‍റെ മികവാണ്.


ഫഹദ്‌ ഫാസില്‍

  • ഒരു സ്ത്രീ പക്ഷ ചിത്രത്തില്‍ ഇത്തരത്തില്‍ ഒരു റോള്‍ ചെയ്യാന്‍ ഫഹദ്‌ തയ്യാറായി എന്നത് നല്ലൊരു കാര്യമാണ്.


22 Female Kottayam എന്ന ചിത്രം

  • സൂപ്പര്‍ താരങ്ങളും "തമ്പുരാന്‍" മോഡല്‍ ചിത്രങ്ങളും പോയിരുന്നു കണ്ടു കയ്യടിക്കാന്‍ ഇനി മലയാളികളെ കിട്ടില്ല എന്നതിന് നല്ലൊരു തെളിവാണ് ഈ ചിത്രം കാണാനുള്ള ജനത്തിരക്ക്‌ കാണിക്കുന്നത്.

  • മലയാള സിനിമ മൊത്തത്തില്‍ ഒരു പുതിയ പാതയില്‍ ആണ് - പച്ചയായ ജീവിതം ആണ് ഇപ്പോള്‍ ഇറങ്ങിയ പല ചിത്രങ്ങളും പറയുന്നത്. അതില്‍ ഒന്നാണ് 22FK.


ചില അപവാദങ്ങള്‍ ചിത്രത്തെ കുറിച്ച് പലയിടത്തും വായിക്കുകയും കേള്‍ക്കുകയും ചെയ്തിരുന്നു.
പക്ഷെ, ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍ എന്‍റെ അഭിപ്രായങ്ങള് ഇങ്ങനെയാണ് ‍:

  • ഇത് ഒരിക്കലും ഒരു "ഫെമിനിസ്റ്റ്‌" ചിത്രം അല്ല, മറിച്ച് സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുറന്നു കാട്ടുന്ന ഒരു ചിത്രം ആണ്.

  • കോട്ടയത്ത്‌ നിന്നും നഴ്സിംഗ് പഠിക്കാന്‍ പോകുന്ന എല്ലാ പെണ്‍കുട്ടികളും കണ്ടവന്മാരുടെ കൂടെ പോകുന്നവര്‍ ആണെന്ന് ചിത്രം പറയുന്നില്ല. മറിച്ച്, ഇമ്മാതിരി ദുരനുഭവങ്ങള്‍ നേരിടുന്ന അനേകം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ചിത്രത്തിലെ ടെസ്സ, ആ കുട്ടി ഒരു നഴ്സ് ആണ് എന്ന് മാത്രം.

  • "ടെസ്സ അവള്‍ക്ക് വിസ ശെരിയാക്കി കൊടുത്തതുകൊണ്ട് "പ്രത്യുപകാരം" ആയിട്ടാണ് സിറിളിന്റെ കൂടെ പോയത്‌" എന്നൊരു അഭിപ്രായം കേട്ടു. എനിക്ക് മനസിലായിടത്തോളം, ടെസ്സ അവനെ സത്യമായും ആത്മാര്‍ഥമായും സ്നേഹിച്ചത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ആദ്യമേ അവള്‍ കന്യക അല്ല എന്ന സത്യം അവനോടു തുറന്നു പറഞ്ഞതും. അല്ലെങ്കില്‍പ്പിന്നെ ആ സത്യം അവള്‍ക്കു തുറന്നു പറയേണ്ട ആവശ്യമില്ലല്ലോ!

  • ടെസ്സ എന്ന ഒറ്റ പെണ്‍കുട്ടിയുടെ വെറുമൊരു പ്രതികാരത്തിന്റെ കഥ മാത്രം അല്ല ഈ ചിത്രം. അതിനേക്കാളുപരി, ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ഒരു പ്രതിരൂപം ആണ്  ടെസ്സ അബ്രഹാം.

  • ആണുങ്ങളെ കമന്റ് അടിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടോ എന്ന ചോദ്യം - തീര്‍ച്ചയായും ഉണ്ട് എന്നതാണ് ഉത്തരം, കാരണം, ആണുങ്ങളെ പോലെ തന്നെ പെണ്ണുങ്ങളും വായിനോക്കും, കമന്റ്  അടിക്കുകയും ചെയ്യും, പക്ഷെ നമ്മളെ പോലെ മൈക്ക്‌ വെച്ച് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ കേള്‍ക്കുംവിധം "അളിയാ ദേ ഒരു പെണ്ണ്" എന്ന് വിളിക്കില്ല എന്ന് മാത്രം. (സ്ത്രീ സുഹൃത്തുക്കള്‍ ഉള്ള ആണുങ്ങള്‍ ഒരിക്കലും ഇമ്മാതിരി ചോദ്യം ചോദിക്കില്ല!)

  • കുടുംബത്തോടെ കാണാന്‍ പറ്റിയ ചിത്രം അല്ല എന്നത് സത്യം തന്നെ. എല്ലാ ചിത്രങ്ങളും കുടുംബത്തോടെ കാണാന്‍ ഉള്ളത് അല്ലല്ലോ. എല്ലാ പുസ്തകങ്ങളും കുടുംബത്തോടെ വായിക്കാന്‍ പറ്റിയവ  ആണോ? അല്ലല്ലോ? "പുസ്തകം" പോലെ ഒരു മാധ്യമം ആണ് സിനിമയും. അത്രേയുള്ളൂ.

  • മോശമായ സംഭാഷണങ്ങള്‍ ആണ് ചിത്രത്തില്‍ എന്ന് ഞാന്‍ കരുതുന്നില്ല, കാരണം, ഇപ്പൊ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ സംസാരിക്കുന്നത്? അത് സിനിമയില്‍ വരുമ്പോള്‍ മാത്രം കുറ്റം പറയേണ്ട ആവശ്യം ഇല്ലല്ലോ.

  • --- (ബാക്കി വരുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്) ---


അവസാന വാക്ക്

ചുരുക്കി പറഞ്ഞാല്‍, പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വളരെ നല്ല ഒരു ചിത്രം തന്നെയാണ് 22 ഫീമെയില്‍ കോട്ടയം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ ചെറുപ്പക്കാരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം.

ഈ ചിത്രം കണ്ടു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ടെസ്സ അബ്രഹാം നിങ്ങളുടെ കൂടെ വന്നിട്ടുണ്ടെങ്കില്‍, ഉറപ്പായും നിങ്ങള്‍ ജീവിതത്തില്‍ എവിടെയോ ഒരു ടെസ്സയെ കണ്ടിട്ടുണ്ട്, അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ട്, അവള്‍ക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ഥിച്ചിട്ടുണ്ട്..!

Saturday, April 14, 2012

എന്താണ് പി.എസ്.സി പരീക്ഷകളുടെ ഉദ്ദേശ്യം...? എനിക്ക് അങ്ങട് മനസിലാകുന്നില്ല...!

(വര്‍ഷങ്ങളായി എന്‍റെ മനസ്സില്‍ നിലനില്‍ക്കുന്ന ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള ഒരു പോസ്റ്റ്‌ ആണ് ഇത്. ഇതിന്‍റെ ഉത്തരം അഥവാ ന്യായീകരണം നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍ എന്‍റെ അറിവില്ലായ്മയെ ക്ഷമിച്ചു പറഞ്ഞു തരുക.)

പതിനെട്ടു വയസു കഴിഞ്ഞത് മുതലേ കേള്‍ക്കുന്നതാണ് പി.എസ്.സി ടെസ്റ്റ്‌ എന്ന്... സര്‍ക്കാര്‍ ജോലി നേടണമെങ്കില്‍ പി.എസ്.സി ടെസ്റ്റ്‌ എഴുതണമെന്നും അതിനു നന്നായി പഠിക്കണമെന്നും പിന്നീട് മനസിലാക്കുന്നു. പക്ഷെ മനസിലാകാത്തത് മറ്റൊരു കാര്യമാണ്.

താഴെ പറയുന്നവ പല എല്‍.ഡി.ക്ലര്‍ക്ക്‌, ഫയര്‍മാന്‍ പരീക്ഷകളില്‍ നിന്നും എടുത്ത ചില ചോദ്യങ്ങള്‍ ആണ്.

- അമേരിക്കയിലെ ഏത് പട്ടണത്തിലാണ് തോമസ്‌ അല്‍വ എഡിസണ്‍ ജനിച്ചത്‌ ?
- 1792 ലെ ശ്രീരംഗ പട്ടണം ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?
- കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?
- വിവിധയിനം മണ്ണുകളെ കുറിച്ചുള്ള പഠനം?
- How many times the sun is bigger than the earth?
- തമിഴ് നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതയായ ഗോപുരങ്ങള്‍ ആരുടെ കാലത്താണ് നിലവില്‍ വന്നത്?
- ചൈന മാന്‍ എന്ന പദം ബന്ധപെട്ടിരികുന്ന കളി ?
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയായ ഉത്തരം നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ ജോലി കിട്ടുള്ളൂ.

എനിക്ക് മനസിലാകാത്തത് - മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞാല്‍ അത് ആ ജോലിയില്‍ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടാണോ ഇതൊക്കെ ചോദിക്കുന്നത്? പിന്നെ, ഇതെല്ലാം അറിയാവുന്ന ഒരാള്‍ ആ ജോലിക്ക് കയറിയാല്‍ പൊതു ജനങ്ങള്‍ക്ക് അതി മഹത്തരമായ സേവനം നല്‍കും എന്നാണോ?

ക്ലര്‍ക്ക്‌ ആകുന്ന വ്യക്തിക്ക് സാമാന്യ ലോക വിജ്ഞാനവും അതിന്‍റെ കൂടെ ആ ജോലിയില്‍ ചെയ്യേണ്ടിവരുന്ന കാര്യങ്ങളിലും ഉള്ള അറിവ് അല്ലെ പരിശോധിക്കേണ്ടത്? ക്ലറിക്കല്‍ ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ട്മെന്‍റ് എന്തൊക്കെ പ്രവര്‍ത്തനം ആണ് ചെയ്യുന്നതെന്നും, അവിടത്തെ നടപടിക്രമങ്ങള്‍ എന്തൊക്കെ എന്നും അയാള്‍ക്ക് അറിയാമോ എന്നല്ലേ പരിശോധിക്കാനുള്ളത്? അല്ലാതെ സൂര്യന് ഭൂമിയുടെ എത്ര വലിപ്പം ഉണ്ടെന്നും, എഡിസന്‍ അമേരിക്കയില്‍ എവിടെ ജനിച്ചെന്നും, തമിഴ്നാട്ടിലെ അഞ്ചാം നൂറ്റാണ്ടിലെ രാജാവിന്‍റെ രണ്ടാമത്തെ മകന്‍റെ ഭാര്യ ആരെന്നുമൊക്കെ അറിയാമോ എന്ന് പരീക്ഷ നടത്തി പരിശോധിക്കുന്നത് എന്ത് ഉദ്ദേശത്തിലാണ്? ഓര്‍മശക്തി ഉള്ളവന് മാത്രം സര്‍ക്കാര്‍ ജോലി എന്നാണോ?

ഈ ചോദ്യത്തിന് എനിക്ക് ഒരിക്കല്‍ കിട്ടിയ മറുപടി ഇതാണ് - "ലക്ഷക്കണക്കിന് ആളുകള്‍ പരീക്ഷ എഴുതാന്‍ ഉണ്ടല്ലോ, അവരെ അളക്കുവാന്‍ എന്തെങ്കിലും ഒരു മാനദണ്ഡം വേണ്ടേ...?"

അങ്ങനെയെങ്കില്‍, ഇതുമാതിരി പടിച്ചിട്ടോ അറിഞ്ഞിട്ടോ ജോലിസ്ഥലത്ത് ഉപകരിക്കാത്ത ചോദ്യങ്ങള്‍ എടുത്തു കളഞ്ഞിട്ട് ജോലിയില്‍ ഉപകരിക്കുന്ന അറിവുകള്‍ മാത്രം ചോദിച്ചാല്‍ പോരെ? ചരിത്രം മുഴുവന്‍ അരച്ച് കലക്കി കുടിച്ചിട്ട് പരീക്ഷ പാസായി സര്‍വേയര്‍ ആയി ജോലിക്ക് കേറുന്ന ആളിന് ചരിത്രം കൊണ്ട് ഒരു ഉപയോഗവും ഉണ്ടാകാന്‍ പോകുന്നില്ല. മറിച്ചു ഒരു വലിയ ഭൂമി തെറ്റില്ലാതെ അളക്കാന്‍ കഴിഞ്ഞാല്‍ അയാളുടെ ജോലിയില്‍ ഉപയോഗം ഉണ്ട്.

എനിക്ക് പറയാനുള്ളത് ഇതാണ് - പൊതുജനങ്ങളെ സേവിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സര്‍വീസിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോഗമുള്ള രീതിയില്‍ പരീക്ഷ നടത്തി തിരഞ്ഞെടുക്കുക. അല്ലാതെ എഴുതുന്നവര്‍ക്കോ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കോ യാതൊരു ഉപയോഗവുമില്ലാതെ ഇങ്ങനെ പരീക്ഷ നടത്തരുത്.

വാല്‍ക്കഷ്ണം: എഴുത്ത് പരീക്ഷയില്‍ അങ്ങനെ ചരിത്രവും മറ്റു പുലബന്ധം പോലുമില്ലാത്ത വിഷയങ്ങളും പഠിക്കുന്നതില്‍ എന്തെങ്കിലും ഉപയാഗം ഉണ്ടെന്നാണ് എങ്കില്‍, ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ ചരിത്രവും ഭൂമിശാസ്ത്രവും ജ്യാമിതിയും ബീജഗണിതവും കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

 

വൈദ്യുതിയില്ലാത്ത ലോകം

മുൻപ് Quoraയിൽ ഒരു ചോദ്യത്തിന് എഴുതിയ ഉത്തരം. എഴുതി തുടങ്ങിയപ്പോൾ ചിന്തിച്ചു കൂട്ടാൻ തുടങ്ങി, എഴുതി തീർത്തപ്പോൾ വലിയ ഒരു കഥ പോലെ ആയി. അതെടുത...